ഒരു 100 വർഷകാലം മുൻപ്തൊട്ട് ഇങ്ങോട്ട് തുടർച്ചയായി പ്രവർത്തിച്ചു വരുന്ന ഒരു പാടവരമ്പത്തെ കുഞ്ഞ് കടയാണ് ഇത്. ഓല മേഞ്ഞ ഈ മൺ കെട്ടിടത്തിൽ
പൊന്നമ്മയെന്ന മുത്തശി (2017 ജൂലൈ 24 ന് പരേതയായി) തന്റെ ആയുഷ് കാലമത്രയും ( 2017 വരെയും) ഒരു രൂപയ്ക്ക് ദോശ വിറ്റു വന്നത് എന്നെ വളരെ ചിന്തിപ്പിച്ച സംഭവം ആണ് . നെടുമങ്ങാട് , കുളപട ,വാലുകോണം എന്ന ഗ്രാമത്തിലെ ഈ കുഞ്ഞ് കടയിൽ ആധുനികതയുടെ കൃതൃമ ആംബിയൻസിനത്രയും തരാൻ കഴിയാത്ത സമാധാനം പ്രതിധാനം ചെയ്യാൻ പറ്റും എന്നതാണ്. കളകളനാദം കേൾപ്പിച്ചൊഴുകുന്ന കുഞ്ഞ് കൈതോടിനെ മറികടന്ന് ആ കുഞ്ഞ് ഓല പുരയുടെ കീഴിൽ നെൽപാടത്തെ കൊറ്റികളെയും പറവകളെയും കണ്ട് ഇരുന്നു ഒരു കട്ടൻ കുടിക്കുമ്പോൾ കിട്ടുന്ന സുഖം അനുഭവിച്ചറിയേണ്ട ഒന്നാണ് . പൊന്നമ്മ മുത്തശ്ശിയുടെ കാലത്ത് പൂർണ്ണമായും വിറകടുപ്പിൽ പാകം ചെയ്ത് പോന്നിരുന്ന ഇവിടെ ഇന്ന് ഗ്യാസടുപ്പിൽ ആണ് പാകം ചെയ്യുന്നത് എന്നുള്ളത് നവീന കാലത്തിന്റെ വെല്ലുവിളികൾ ഈ ഗ്രാമത്തിലും അരങ്ങേറി എന്നതിന്റെ തെളിവ് മാത്രം . മുത്തശ്ശിയുടെ മകൻ സുരേന്ദ്രൻ എന്ന വ്യകതി തന്റെ അമ്മയുടെ മരണശേഷം ഈ കടയുടെ പ്രവർത്തനം നിർത്താൻ തീരുമാനിച്ചെങ്കിലും അതിജീവനത്തിനായ് ഇത് തുടർന്ന് പോകുന്നു . ഒരു രൂപയുടെ ദോശ ഇന്ന് മൂന്ന് രൂപയ്ക്ക് വിൽക്കാൻ നിർബന്ധിതമായതും കാലത്തിന്റെ സമ്മർദ്ദം ആണ് .ദോശയും ,വടയും , വാഴക്കപ്പവും ,ഓംലെറ്റും ,രസ വടയും ,ചമ്മന്തിയും ,നാടൻ പശുവിൻ പാൽ ചായയും, കട്ടനുമാണ് ഇവിടെ ആകെ ഉള്ളത് . ഒരു വാർത്തയുടെ വാൽകഷണം പിടിച്ച് ഇവിടെ എത്തിയ എനിക്ക് ഈ കട ഏതു നിമിഷം വേണേലും നിർത്തലാക്കപ്പെടും എന്ന മുത്തശ്ശിയുടെ മകന്റെ വിഷമം കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു . ഗ്രാമീണതയുടെ ഭക്ഷണ വികാരത്തിന് അടിതറപാകിയ ഇവിടം അങ്ങനെ അവസാനിപ്പിച്ചാൽ അത് ഒരു വലിയ നഷ്ട്ടം തന്നെയാണ് എന്ന് നിങ്ങളിൽ ഓർമ്മിപ്പിക്കുന്നു .

No comments:
Post a Comment